Wednesday, October 8, 2014

ഹസ്സനാരാ മോൻ

ഇന്ദിര, രാജീവ്, സോണിയ മുതൽ പ്രിയങ്കയും രാഹുലുമടക്കമുള്ളവരെ പരിഹസിച്ചു പുസ്തകമെഴുതിയ തരൂർ എങ്ങിനെ കൊണ്ഗ്രസിൽ ലാൻഡ് ചെയ്തു എന്നത് എന്നെ പണ്ടും അമ്പരപ്പിച്ചിട്ടുണ്ട്; അദ്ദേഹം ബി ജെ പി യിൽ ചെര്ന്നാലും ഞാൻ ഒട്ടും അട്ഭുതപ്പെടില്ല. പക്ഷെ എനിക്ക് മനസ്സിലാകാത്തത് കൊണ്ഗ്രസുകാർക്ക് എന്താണ് നേരം വെളുക്കാത്തത് എന്നാണു. എല്ലാ സ്തുതിയും സോണിയയ്ക്കും രാഹുലിനും, എല്ലാ തെറിയും മോഡിയ്ക്കും എന്ന മുദ്രാവാക്യം അത്ര തന്നെ വർക്ക് ചെയ്യില്ല എന്ന് അവര്ക്ക് ഇനിയും മനസ്സിലായില്ലേ? കോണ്‍ഗ്രസിൽ തരൂരിന്റെ എതിര്വശത്തു നില്ക്കുന്ന മണി ശങ്കർ അയ്യർ ചായക്കച്ചവടക്കാരൻ എന്ന് വിളിച്ചപ്പോൾ അതൊരു അധിക്ഷേപമായി കണക്കാക്കാതെ ബഹുമതിയായി കൊണ്ടുനടന്ന ആളാണ്‌ മോഡി. ഈ എം എസ പണ്ട് പറഞ്ഞപോലെ എതിരാളി എന്തെങ്കിലും നല്ല വാക്ക് പറഞ്ഞാലാണ് മോഡി ദുര്ബലനാകുന്നത്. അത് മനസ്സിലാക്കാതെ കൊണ്ഗ്രസുകാർ ഇപ്പോഴും മോഡിയെ ചീത്ത പറയുന്നതാണ് രാഷ്ട്രീയം എന്ന് കരുതി തരൂരിന്റെ മെക്കട്ട് കയറുന്നു. വൃത്തിയായി സംസാരിക്കുന്ന തരൂർ ശരിക്കും പറഞ്ഞാൽ ഇനിയുള്ള കാലത്തെ മധ്യ വർഗ്ഗത്തെ ആകര്ഷിക്കാനുള്ള കോണ്‍ഗ്രസിന്റെ ഒരു തുരുപ്പു ചീട്ടാണ്‌. അയാളെ കൊണ്ടുപോയി ബി ജെ പി യിൽ ചെര്ക്കുന്നതോടെ ഹസൻജിയ്ക്ക് സമാധാനമാകും

1 comment:

K J Jacob said...

https://www.facebook.com/kj.jacob.7/posts/10204024285423002